നിലമ്പൂർ: ഒരു തുള്ളി ചായ കിട്ടാൻ വൈകിയെന്ന നിസ്സാര കാരണത്തിന്, സ്വന്തം മകന്റെ ഭാര്യയും, ആ കുഞ്ഞുങ്ങളുടെ അമ്മയെ വെട്ടി വീഴ്ത്തിയ അമ്മായിയമ്മയുടെ ക്രൂരതയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നിലമ്പൂർ. കൂറ്റമ്പാറ സ്വദേശിനിയായ റജില (28) ആണ് അമ്മായിയമ്മയുടെ കയ്യിലുണ്ടായിരുന്ന ആയുധത്തിന് ഇരയായി ദാരുണമായി മരണപ്പെട്ടത്.
ഒരിക്കലും ഉണങ്ങാത്ത മുറിവായി മാറിയത് ആ വീട്ടിലെ പിഞ്ചുകുഞ്ഞുങ്ങളുടെ മനസ്സാണ്. തങ്ങളെ താലോലിച്ചു വളർത്തിയ സ്വന്തം അമ്മ കണ്മുന്നിൽ വെട്ടേറ്റ് പിടയുന്നത് കാണേണ്ടി വന്ന ആ മക്കളുടെ അവസ്ഥ വിവരണാതീതമാണ്. അമ്മയുടെ സ്നേഹവും, സുരക്ഷിതമായ ആ കൈകളും ഒരു നിമിഷത്തെ കോപം കൊണ്ട് ഇല്ലാതാക്കിയപ്പോൾ, ആ കുഞ്ഞുങ്ങളുടെ ലോകമാണ് അവിടെ ഇരുട്ടിലായത്. ഒരു മക്കളും കാണാൻ പാടില്ലാത്ത ആ കാഴ്ച കണ്ടുനിൽക്കാൻ നാട്ടുകാർക്കും കഴിഞ്ഞില്ല..
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. വെറും ചായ കിട്ടാൻ താമസിച്ചതിനെ തുടർന്നുള്ള തർക്കമാണ് ഇതില്‍ കലാശിച്ചത്. പ്രതിയായ ശാന്ത പോലീസിനോട് തന്റെ ക്രൂരത കുറ്റസമ്മതത്തിലൂടെ വെളിപ്പെടുത്തിക്കഴിഞ്ഞു. ഒരു നിമിഷത്തെ കോപം കൊണ്ട് ഇല്ലാതാക്കിയത് ഒരു ജീവൻ മാത്രമല്ല, ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും ആ കുഞ്ഞുങ്ങളുടെ ബാല്യവുമാണ്.
പലതവണ ചോദിച്ചിട്ടും ചായ കിട്ടിയില്ല’; നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു
No Comment.