യുവനടിയുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ആലപ്പി അഷ്റഫ് രംഗത്തെത്തി. മലയാള സിനിമയിലെ ‘മാടമ്പി’ ഒടുവിൽ അഴിയെണ്ണുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. പീഡനത്തെ വിനോദോപാധിയാക്കിയ ഇയാൾക്കുള്ള ഈ ശിക്ഷ പണ്ട് ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന മഹാനടനെ തല്ലിയതിന്റെ ശാപമാണോ എന്ന് അദ്ദേഹം ചോദിക്കുന്നു.
‘ആറാം തമ്പുരാൻ’ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഒരു ചെറിയ തമാശയുടെ പേരിൽ രഞ്ജിത്ത് ഒടുവിൽ ഉണ്ണികൃഷ്ണനെ കരണത്തടിച്ചിരുന്നുവെന്നും, അത് ആ വയോധികനെ മാനസികമായി തകർത്തുവെന്നും അഷ്റഫ് ഓർമ്മിപ്പിച്ചു. ആ കണ്ണുനീരിന്റെ ഫലമാണ് രഞ്ജിത്ത് ഇപ്പോൾ അനുഭവിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കർമ്മ അത് തിരിച്ചടിച്ചിരിക്കും
No Comment.