Skip to content

chithrodayamflashnews.com

Asnap 1409

പ്രാർത്ഥനയ്ക്കായി എല്ലാവരും കണ്ണടച്ചുനിന്നപ്പോൾ ആദ്യ സ്ഫോടനം, തുടർന്ന് പൊട്ടിത്തെറികൾ; കളമശേരി സംഭവത്തിന് പിന്നാലെ സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം

കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ആദ്യ സ്ഫോടനം ഉണ്ടായത് ഹാളിന്റെ മദ്ധ്യഭാഗത്ത്. തുടർന്ന് മൂന്നുനാലുതവണ ചെറുതല്ലാത്ത പൊട്ടിത്തെറികളുമുണ്ടായി എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

പ്രാർത്ഥനയുടെ സമയത്തായിരുന്നു സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവർ നിലവിളിച്ചുകൊണ്ട് താഴെ വീഴുകയായിരുന്നു. പൊട്ടിത്തെറിയിൽ ഹാളിലെ കസേരകൾക്ക് തീ പിടിക്കുകയും ചെയ്തു. ഇതാേടെ സമ്മേളനത്തിനെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടുകയായിരുന്നു. ഫയർഫോഴ്സാണ് തീ കെടുത്തിയത്. കൂടുതൽ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അന്വേഷണത്തിലേ കാരണം വ്യക്തമാകൂ എന്നുമാണ് പൊലീസ് പറയുന്നത്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയും ഇന്റലിജൻസ് എ ഡി ജി പിയും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഹാൾ പൊലീസ് സീൽ ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.ഇന്നുരാവിലെ ഒമ്പതരയോടെ ഉണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഇരുപത്തഞ്ചിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കളമശേരിയിൽ മെഡിക്കൽ കോളേജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പൊട്ടിത്തെറിയുണ്ടായത്. ഈ മാസം 27 മുതൽ നടന്നുവരുന്ന സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്.ഏകദേശം 2000ത്തിൽ അധികം പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് വിവരം. പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശംകളമശേരിയില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.

ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6