സോഷ്യൽ മീഡിയയിൽ ചിന്നു പാപ്പു എന്ന പേരിൽ സുപരിചിതയായ കാസർഗോഡ് ആദൂർ സ്വദേശിനി രേഷ്മയുടെ അപ്രതീക്ഷിത വിയോഗം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. വെറും ഇരുപത്തിനാല് വയസ്സ് മാത്രമായിരുന്നു പ്രായം. വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ടിക് ടോക്കിലൂടെ തുടങ്ങി പിന്നീട് യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും സജീവമായിരുന്ന രേഷ്മയുടെ കാസർഗോഡ് ശൈലിയിലുള്ള വർത്തമാനവും കുക്കിംഗ് വീഡിയോകളും വലിയ ജനശ്രദ്ധ നേടിയിരുന്നു.
എന്നാൽ, സ്ക്രീനിലെ ആ ചിരിക്ക് പിന്നിൽ വലിയൊരു സങ്കടം ഒളിപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പത്തൊമ്പതാം വയസ്സിൽ പ്രണയിച്ച് വിവാഹം കഴിച്ച പ്രജ്വലുമായി അകന്നു ഒരു ആൺ സുഹൃത്തിനൊപ്പം കഴിയുകയായിരുന്നു രേഷ്മ. അടുത്ത കാലത്തായി ഭർത്താവ് പ്രജ്വലിനെ രേഷ്മയുടെ വീഡിയോകളിൽ കാണാറില്ലായിരുന്നു. ഇവർക്ക് നാല് വയസ്സുള്ള ഒരു മകനുണ്ട്. ഈ മരണത്തോടെ ആ കുഞ്ഞ് അക്ഷരാർത്ഥത്തിൽ അനാഥനായിരിക്കുകയാണ്.
കഴിഞ്ഞ മാസം 19-ാം തീയതി പ്രജ്വൽ, പ്രീതിക എന്ന ഇരുപതുകാരിയുമായി ഒളിച്ചോടി ലിവിംഗ് ടുഗെതർ ആരംഭിച്ചതാണ് രേഷ്മയെ മാനസികമായി തളർത്തിയത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പ്രീതികയും വിവാഹിതയായിരുന്നു. ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രീതികയുടെ ഭർത്താവും അമ്മയും പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇരുവരും പോലീസ് സ്റ്റേഷനിൽ ഹാജരാവുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് രേഷ്മയും ഭർത്താവും മ്യൂച്വൽ വിവാഹമോചനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും വ്ലോഗർമാർ പറയുന്നു.
ഭർത്താവുമായി പിരിഞ്ഞ ശേഷം രേഷ്മ മറ്റൊരു ആൺസുഹൃത്തിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. സുഹൃത്ത് ജോലിക്ക് പോയ സമയത്താണ് ഈ കടുംകൈ ചെയ്തത്. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് സുഹൃത്ത് വന്ന് നോക്കുമ്പോഴാണ് രേഷ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ വഞ്ചനയും അവഗണനയുമാണ് രേഷ്മയെ മരണത്തിലേക്ക് നയിച്ചതെന്നാരോപിച്ച് പ്രജ്വലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വലിയ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. അച്ഛനും അമ്മയും ഉണ്ടായിട്ടും ഒടുവിൽ തനിച്ചായിപ്പോയ ആ നാല് വയസ്സുകാരന്റെ മുഖമാണ് ഇപ്പോൾ ആരാധകരുടെ നൊമ്പരം.
സ്ക്രീനിൽ കാണുന്ന ചിരിച്ച മുഖങ്ങൾക്കപ്പുറം നമ്മളെയൊക്കെ ഇൻഫ്ലുൻസ് ചെയ്യുന്ന ഈ ഇൻഫ്ലുൻസർമാരുടെ ജീവിതങ്ങൾ എത്രത്തോളം ശൂന്യമാണെന്ന യാഥാർത്ഥ്യം കൂടിയാണ് ചിന്നു പാപ്പുവിന്റെ വിയോഗം ബാക്കിയാക്കുന്നത്
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
No Comment.