ഫിഫ ലോകകപ്പിൽ തങ്ങളുടെ ആദ്യ വിജയം ആഘോഷിച്ച് ആതിഥേയരായ കാനഡ. വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് കാനഡ ഖത്തറിനെ തകർത്തത്. സൂപ്പർ താരം ജൊനാഥൻ ഡേവിഡിന്റെ തകർപ്പൻ ഹാട്രിക്കാണ് കാനഡയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. മത്സരത്തിലുടനീളം കടുത്ത ഫൗളുകൾക്ക് മുതിർന്ന ഖത്തറിന്റെ രണ്ട് താരങ്ങൾ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതും അവർക്ക് തിരിച്ചടിയായി.
കാനഡയ്ക്കായി ജൊനാഥൻ ഡേവിഡ് മൂന്ന് ഗോളുകൾ നേടിയപ്പോൾ, സൈൽ ലാറിൻ (16′), നാഥൻ സാലിബ (64′) എന്നിവരും ലക്ഷ്യം കണ്ടു. ഒരു ഗോൾ ഖത്തർ താരത്തിൻ്റെ വക സെൽഫ് ഗോളായിരുന്നു.
സൈൽ ലാറിനിലൂടെ 16-ാം മിനിറ്റിലാണ് കാനഡ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്.
29-ാം മിനിറ്റിൽ ജൊനാഥൻ ഡേവിഡിലൂടെ രണ്ടാം ഗോളും. 33-ാം മിനിറ്റിൽ നേഡിയൻ താരം താജോൺ ബുക്കാനനെ ഫൗൾ ചെയ്‌തതിന് ഖത്തറിന്റെ ഹോമം അഹമ്മദ് നേരിട്ട് ചുവപ്പുകാർഡ് കണ്ട് പുറത്തായി. ആദ്യ | പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു (45+3) ഡേവിഡ് തൻ്റെ രണ്ടാം ഗോൾ നേടി കാനഡയുടെ ലീഡ് മൂന്നായി ഉയർത്തിയത്. (3-0)
No Comment.