Skip to content

chithrodayamflashnews.com

May 7, 2026 12:22 am
Asnap 1409

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമരയുടെ (59) വിചാരണ ജില്ലാ അഡീഷണൽ സെഷൻസ് കോടതി-നാലിൽ ആരംഭിച്ചു.

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമരയുടെ (59) വിചാരണ ജില്ലാ അഡീഷണൽ സെഷൻസ് കോടതി-നാലിൽ ആരംഭിച്ചു. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻകോളനിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിചാരണ. സുധാകരന്റെ ഭാര്യ സജിതയെ 2019-ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്ക്ക് കോടതി നേരത്തേ ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു.

ജില്ലാ അഡീഷണൽ സെഷൻസ് കോടതി-നാല് ജഡ്ജി കെന്നത്ത് ജോർജിന് മുന്നിലാണ് വിചാരണനടപടി ആരംഭിച്ചത്. 2025 ജനുവരി 27-നാണ് സുധാകരനും അമ്മ ലക്ഷ്മിയും കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ കോടതിചേരുന്നതിന് തൊട്ടുമുൻപ് കനത്ത പോലീസ് കാവലിലാണ് ചെന്താമരയെ കോടതിമുറിയിൽ എത്തിച്ചത്. സജിത വധക്കേസിലെ വിധിക്കുശേഷം തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിൽ ഏകാന്ത തടവിലാണ് ചെന്താമര. അവിടെനിന്നാണ് പാലക്കാട്ടേക്കെത്തിച്ചത്.

കേസിലെ ഒന്നാം സാക്ഷിയും കൊല്ലപ്പെട്ട സുധാകരന്റെ ബന്ധുവുമായ കെ. സുബ്രഹ്‌മണ്യനെയാണ് തിങ്കളാഴ്ച വിസ്തരിച്ചത്. സുധാകരനും ലക്ഷ്മിയും കൊല്ലപ്പെട്ടശേഷം നെന്മാറ പോലീസ് സ്റ്റേഷനിലെത്തി ചെന്താമരക്കെതിരേ പരാതി നൽകിയത് സുബ്രഹ്‌മണ്യനായിരുന്നു. നേരത്തേ മജിസ്‌ട്രേറ്റിനു മുന്നിൽ സുബ്രഹ്‌മണ്യന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാറാണ് സുബ്രഹ്‌മണ്യനിൽ നിന്ന് ആദ്യം വിവരം തേടിയത്. സംഭവമറിഞ്ഞ് അരമണിക്കൂറിനകം താൻ സംഭവം നടന്ന ബോയൻ കോളനിയിൽ എത്തിയെന്നും അപ്പോൾ വീടിനുമുന്നിലെ റോഡിൽ സുധാകരൻ മരിച്ചു കിടക്കുന്നതായി കണ്ടെന്നും സുബ്രഹ്‌മണ്യൻ പറഞ്ഞു. പരിക്കേറ്റ അമ്മ ലക്ഷ്മിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.


 

കേരള സ്റ്റോറി 2′ തിയേറ്ററുകളിലേയ്ക്ക്; റിലീസ് അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ഇന്നത്തെദിവസഫലം ( പൊതുവായി ) 28- 02-2026-പൂണർത് കർക്കിടകക്കൂർ – ശനിയായാഴ്ച

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6