വാക്കുകൾക്ക് അതീതമായ വേദനയുടെ നിമിഷങ്ങളിലൂടെയാണ് അടൂർ കോടമൺ നിവാസികൾ കടന്നുപോകുന്നത്. സ്വന്തം അച്ഛന്റെ ജീവൻ നിലനിർത്താൻ തന്റെ കരളിലെ 70 ശതമാനവും സന്തോഷത്തോടെ പകുത്തു നൽകിയ മകളാണ് അമൃത. അച്ഛൻ ജീവിതത്തിലേക്ക് കരുത്തോടെ തിരിച്ചുവരുമെന്നും, പഴയതുപോലെ തനിക്കൊപ്പം ഉണ്ടാകുമെന്നും ആ മോൾ ഉറച്ചു വിശ്വസിച്ചിരുന്നു. നാട് മുഴുവൻ ആ വലിയ സ്നേഹത്തിന് മുന്നിൽ പ്രാർത്ഥനയോടെ കാത്തിരുന്നു.
എന്നാൽ, ആ പ്രാർത്ഥനകളെയെല്ലാം നിഷ്ഫലമാക്കിക്കൊണ്ട് വിധി മറ്റൊരു വഴിക്ക് സഞ്ചരിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം അച്ഛൻ പ്രദീപ് മരണത്തിന് കീഴടങ്ങി എന്ന വാർത്ത നമ്മെ ഏവരെയും ഒരുപോലെ തളർത്തുന്നു. അച്ഛനെ രക്ഷിക്കാൻ ഏതറ്റം വരെയും പോയ ആ മകളുടെ കരച്ചിൽ കേൾക്കാൻ ആർക്കും കഴിയില്ല. സ്നേഹനിധിയായ അച്ഛന്റെ വിയോഗം ആ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്
Join our affiliate program and start earning today—sign up now!