ഇന്നലെ പുലർച്ചെ 5.45… വൈറ്റില ഹബ്ബിൽ കൂട്ടുകാരിയെ യാത്രയാക്കി, പുലർകാലത്തെ തണുപ്പിൽ പരസ്പരം കൈകോർത്ത് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നു ഗോപികയും മൊസീനയും. എന്നാൽ വിധി അവർക്കായി കരുതിവെച്ചത് മറ്റൊന്നായിരുന്നു. നിയന്ത്രണം വിട്ടൊരു കാർ ആ നടപ്പാതയിലേക്ക് പാഞ്ഞുകയറിയപ്പോൾ തകർന്നുപോയത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളായിരുന്നു.
വൈദ്യുതി പോസ്റ്റിനും കാറിനുമിടയിൽ കുടുങ്ങിപ്പോയ ആ 31-കാരിയുടെ നിലവിളി ഇന്നും ആ റോഡരികിൽ ബാക്കിയുണ്ട്. ആറു വർഷം മുമ്പ് ഹൃദയാഘാതം കവർന്നെടുത്ത ഭർത്താവിന്റെ ഓർമ്മകളിൽ നീറിപ്പുകയുമ്പോഴും, തന്റെ രണ്ട് പൊന്നോമനകൾക്കായി തളരാതെ പോരാടിയവളായിരുന്നു ഗോപിക. അവർക്ക് അച്ഛനും അമ്മയുമായി ജീവിച്ചവൾ. എം.സി.എ കഴിഞ്ഞ് അഞ്ചുമാസം മുമ്പ് മാത്രം കിട്ടിയ ജോലിയിലൂടെ പച്ചപിടിച്ചു തുടങ്ങിയ ജീവിതം ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ഇല്ലാതായിരിക്കുന്നു.
മൊസീന ജീവിതത്തിലേക്ക് തിരിച്ചു വന്നുവെങ്കിലും, തന്റെ കൈകളിൽ ചേർത്തുപിടിച്ച പ്രിയ കൂട്ടുകാരിയുടെ അവസാന നിമിഷങ്ങൾ അവൾക്ക് എങ്ങനെ മറക്കാനാകും? ഒന്നുറങ്ങിപ്പോയ ഡ്രൈവറുടെ അശ്രദ്ധയ്ക്ക് പകരം നൽകേണ്ടി വന്നത് ഒരു അമ്മയുടെ ജീവനായിരുന്നു.
ഇന്ന് ശബരിനാഥും ആര്യനാഥും ഉണർന്നത് തങ്ങളുടെ ലോകമായിരുന്ന അമ്മയില്ലാത്ത പ്രഭാതത്തിലേക്കാണ്. അമ്മ ജോലി കഴിഞ്ഞ് തിരിച്ചുവരുമെന്ന് കരുതി കാത്തിരിക്കുന്ന ആ പിഞ്ചുകുഞ്ഞുങ്ങളോട് എന്ത് മറുപടി പറയും?
റോഡിലെ ഓരോ അശ്രദ്ധയും അപഹരിക്കുന്നത് ഇതുപോലെയുള്ള എത്രയോ സാധാരണക്കാരുടെ സ്വപ്നങ്ങളാണ്. ഗോപികയുടെ വേർപാടിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ നമുക്കും പങ്കുചേരാം. പ്രണാമം… അശ്രദ്ധമായ ഡ്രൈവിംഗ് ഇനി ഒരു ജീവനും കവരാതിരിക്കട്ട

അവയവമാറ്റ ആശുപത്രി ആരോഗ്യരംഗത്തെ കേരളത്തിന്റെ മാതൃകാ ഇടപെടല്‍ -മുഖ്യമന്ത്രി
ഗാനമേള കാണാൻ നിന്നവർക്ക് ഇടയിലേയ്ക്ക് യുവാവ് ലഹരിയിൽ വാഹനം ഓടിച്ചുകയറ്റി, ഒരാൾ മരിച്ചു..
No Comment.