വീട്ടമ്മമാരുടെ വിലമതിക്കാനാകാത്ത അധ്വാനത്തിന് നിയമപരമായും സാമൂഹികമായും വൻ അംഗീകാരം നൽകിക്കൊണ്ട് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. സ്ത്രീകളെ കേവലം ‘വീട്ടമ്മമാർ’ (Homemakers) എന്ന് വിളിച്ച് ചുരുക്കുന്നത് അവരുടെ സംഭാവനകളെ കുറച്ചുകാണിക്കുന്നതാണെന്നും, ഭാവി തലമുറയെ വാർത്തെടുക്കുന്നതിലും കുടുംബങ്ങൾ നിലനിർത്തുന്നതിലും അവർ വഹിക്കുന്ന പങ്ക് കണക്കിലെടുത്ത് അവരെ ‘രാഷ്ട്ര നിർമ്മാതാക്കൾ’ (Nation Builders) എന്ന് വിശേഷിപ്പിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ വിപ്ലവകരമായ വിധി പ്രസ്താവം. വാഹനാപകടങ്ങളിൽ വീട്ടമ്മമാർ മരണപ്പെടുമ്പോൾ നൽകേണ്ട നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ടുള്ള കേസിലാണ് സുപ്രീം കോടതി രാജ്യത്തെ സ്ത്രീസമൂഹത്തിന് ആകെ കരുത്താകുന്ന നിരീക്ഷണങ്ങൾ നടത്തിയത്. വീട്ടമ്മമാരുടെ ശമ്പളമില്ലാത്ത ആഭ്യന്തര അധ്വാനത്തിന് കൃത്യമായ സാമ്പത്തിക മൂല്യമുണ്ടെന്നും പരമ്പരാഗത സാമ്പത്തിക കണക്കുകൂട്ടലുകളിൽ ഇത്Invisible ആയി തുടരുന്നത് ഇനി അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹം എന്നാൽ വേലക്കാരിയെ വെക്കലല്ല’; വീട്ടമ്മമാർ വെറും വീട്ടിലിരിക്കുന്നവരല്ല, രാജ്യത്തിന്റെ നിർമ്മാതാക്കൾ; സുപ്രീം കോടതിയുടെ ചരിത്രവിധി!
No Comment.