Skip to content

chithrodayamflashnews.com

July 15, 2026 3:10 am
Asnap 1409

ആറാം ക്ലാസ്സില്‍ തോറ്റ പയ്യൻ:ഇഡ്ഡലിമാവ് വിറ്റ് രാജാവായപ്പോള്‍,വര്‍ഷം ആയിരം കോടിയുടെ വിറ്റുവരവ്.

വയനാട്ടിലെ ഒരു സാധാരണ കൂലിപ്പണിക്കാരന്റെ മകനായി ജനിച്ച്‌, ദാരിദ്ര്യം കാരണം പഠനം പോലും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമായിരുന്ന ഒരു ബാലൻ എങ്ങനെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷണശൃംഖലകളില്‍ ഒന്ന് പടുത്തുയർത്തിയത്.?

വയനാട്ടിലെ ഒരു ചെറിയ ഗ്രാമത്തിലായിരുന്നു മുസ്തഫയുടെ ജനനം. അച്ഛൻ മരപ്പണിക്കാരനായിരുന്നു. ഒരു നേരം ആഹാരം കഴിക്കാൻ പോലും വകയില്ലാത്ത ദിവസങ്ങള്‍ മുസ്തഫയുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു. അന്ന് പഠനത്തില്‍ പിന്നിലായിരുന്ന അദ്ദേഹം ആറാം ക്ലാസ്സില്‍ പരാജയപ്പെട്ടു. പക്ഷേ, അവിടെ അദ്ദേഹം തളർന്നില്ല. കഠിനാധ്വാനം ചെയ്ത് പഠിച്ച്‌ പിന്നീട് കോഴിക്കോട് എൻഐടിയിലും (NIT), ബംഗളൂരു ഐഐഎമ്മിലും (IIM) അദ്ദേഹം പ്രവേശനം നേടി.വിദേശത്ത് ലക്ഷങ്ങള്‍ ശമ്ബളമുള്ള ജോലി ഉപേക്ഷിച്ചാണ് മുസ്തഫ ബിസിനസ്സിലേക്ക് ഇറങ്ങിയത്. ബംഗളൂരുവില്‍ താമസിക്കുമ്ബോള്‍ ഒരു ചെറിയ കടയില്‍ വില്‍ക്കുന്ന ഇഡ്ഡലി മാവ് ശ്രദ്ധിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിയത്. ഒരു പ്ലാസ്റ്റിക് കവറില്‍ റബ്ബർ ബാൻഡിട്ട് വില്‍ക്കുന്ന മോശം മാവിന് പകരം, വീട്ടിലുണ്ടാക്കുന്ന അതേ ഗുണമേന്മയുള്ള മാവ് ‘ബ്രാൻഡ്’ ചെയ്ത് വില്‍ക്കാൻ അദ്ദേഹം തീരുമാനിച്ചു.

2005-ല്‍ വെറും 50 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ചെറിയ മുറിയില്‍, രണ്ട് മിക്സിയും ഒരു ഗ്രൈൻഡറുമായി അദ്ദേഹം ‘ID Fresh’ തുടങ്ങി. തുടക്കത്തില്‍ കടകള്‍ തോറും സൈക്കിളില്‍ പോയി മാവ് വില്‍ക്കുമായിരുന്നു.ആദ്യം പാക്കേജ് ഫൂഡിനോടുള്ള ഇന്ത്യക്കാരുടെ വിമുഖത മൂലം മികച്ച പ്രതികരണമൊന്നും ലഭിച്ചില്ല. 100 പാക്കറ്റുകള്‍ മാർക്കറ്റില്‍ എത്തിച്ചതില്‍ 90 എണ്ണവും തിരികെ വന്നു.എന്നാല്‍ പിന്നീട് ഐഡി ഫ്രഷ് ഫുഡ്‌സിൻ്റെ വില്‍പ്പന ഉയർന്നു. ഈ രംഗത്തെ അറിയപ്പെടുന്ന പേരുകളില്‍ ഒന്നായി മാറി. മാവില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് എടുത്ത തീരുമാനമാണ് ബ്രാൻഡിനെ വേറിട്ടുനിർത്തുന്നത് മുസ്തഫ പറയുന്നു. ഇന്ന് ഐഡി ഫ്രഷ് ഫുഡ് ഇല്ലാത്ത മലയാളി വീടുകള്‍ കുറവാണ്.

ഏകദേശം ₹1,000 കോടിക്ക് മുകളിലാണ് ഇന്ന് ഈ കമ്ബനിയുടെ വിറ്റുവരവ്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും ദുബായ്, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഇന്ന് മുസ്തഫയുടെ ഇഡ്ഡലി മാവും പറോട്ടയും വിറ്റഴിക്കപ്പെടുന്നു. യാതൊരു വിധ രാസവസ്തുക്കളും ചേർക്കാത്ത ‘നാടൻ’ രുചി എന്നതാണ് ഐഡിയെ ജനപ്രിയമാക്കിയത്.

തന്റെ വേരുകള്‍ മറക്കാത്ത മുസ്തഫ, ഇന്നും നൂറുകണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നു. ‘നിങ്ങള്‍ എവിടെ ജനിച്ചു എന്നതല്ല, എവിടെ എത്തണം എന്ന് ആഗ്രഹിക്കുന്നു എന്നതാണ് പ്രധാനം’ എന്ന് മുസ്തഫ നമ്മെ ഓർമ്മിപ്പിക്കുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6