ഷാർജ: എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഏകമകന്റെ അപ്രതീക്ഷിത മരണം ഏൽപ്പിച്ച ആഘാതത്തിലും, കാറോടിച്ച യുവാവിനോട് ക്ഷമിച്ച് മലയാളി ദമ്പതികൾ.
മലപ്പുറം സ്വദേശികളായ ഷറഫുദ്ദീൻ-സഫ്ന ദമ്പതികളുടെ രണ്ട് വയസ്സുകാരൻ മകൻ അലൻ റൂമിയാണ് ഷാർജയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
കഴിഞ്ഞ മാസം സന്ദർശക വിസയിൽ ഷാർജയിലെത്തിയതായിരുന്നു അലനും ഉമ്മയും.
താമസസ്ഥലത്തെ പാർക്കിങ്ങിൽ വെച്ച് അബദ്ധത്തിൽ കാറിടിച്ചായിരുന്നു അപകടം. തന്റെ മകന്റെ ജീവനെടുത്തത് മനഃപൂർവമല്ലെന്നും ഒരു അശ്രദ്ധ കൊണ്ട് സംഭവിച്ചതാണെന്നും തിരിച്ചറിഞ്ഞ പിതാവ് ഷറഫുദ്ദീൻ, മറ്റൊരു മലയാളി യുവാവ് കൂടി തന്റെ കുഞ്ഞിന്റെ പേരിൽ ജീവിതകാലം മുഴുവൻ നിയമക്കുരുക്കിലും ദുരിതത്തിലും കഴിയരുത് എന്ന് തീരുമാനിക്കുകയായിരുന്നു.
പരാതിയില്ലെന്ന് രേഖാമൂലം അധികൃതരെ അറിയിച്ചതോടെ ആ യുവാവ് നിയമനടപടികളിൽ നിന്ന് ഒഴിവാക്കപ്പെടും. സ്വന്തം മകനെ നഷ്ടപ്പെട്ട തീരാവേദനയിലും പ്രതികാരത്തിന് മുതിരാതെ ക്ഷമിക്കാൻ കാണിച്ച ഈ ദമ്പതികളുടെ തീരുമാനം പ്രവാസലോകത്തെയാകെ കണ്ണീരിലാഴ്ത്തുകയാണ്

No Comment.