Skip to content

chithrodayamflashnews.com

May 7, 2026 12:13 am
Asnap 1409

ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയ കേസ് : ഏഴ് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.

ആളൂർ : ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഏഴ് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. എറണാകുളം നെടുമ്പാശ്ശേരി വില്ലേജിൽ കുന്നുകര സ്വദേശി തെക്കനത്ത് വീട്ടിൽ പൗലോസ് (59) എന്നയാളെയാണ് എറണാംകുളം കോതമംഗലം കവളങ്ങാട് നിന്നും തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. കല്ലേറ്റുംകര സ്വദേശിനിയുടെ മകൾക്ക് 45 ദിവസത്തിനുള്ളിൽ ഫെഡറൽ ബാങ്കിൽ ജോലി ശരിയാക്കി നൽകാം എന്ന് വിശ്വസിപ്പിച്ച് 2019 ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് രണ്ട് ലക്ഷം രൂപ ഇയാൾ കൈക്കലാക്കിയത്.

പണം നൽകിയിട്ടും ജോലി ശരിയാക്കിക്കൊടുക്കുകയോ വാങ്ങിയ തുക തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് ആളൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് പ്രകാരം കേസെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം കഴിഞ്ഞ ഏഴ് വർഷമായി പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിായി രൂപികരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

ആളൂർ പോലീസ് സ്റ്റേഷണ ജി എസ് ഐ മാരായ ജയകുമാർ, സലീം, സി പി ഒ മാരായ ശ്രീജിത്ത്, ആകാശ്, ഡാനിയേൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

കള്ളക്കേസിൽ 289 ദിവസം ജയിലിൽ കിടക്കേണ്ടി വന്നിട്ടും തന്നെ കേസിൽ കുടുക്കിയവരോട് ക്ഷമിച്ച മനുഷ്യൻ. ക്ഷമയുടെയും നന്മയുടെയും ആൾരൂപം – ജോസഫ് എന്ന വലിയ മനുഷ്യൻ!.

നേര്‍ച്ചപ്പെട്ടി പുലര്‍ച്ചെ കൊള്ളയടിച്ചു, പണം മുസല്ലയില്‍( നിസ്കാര വിരിപ്പ് ) പൊതിഞ്ഞു കൊണ്ടുപോയി; ബാലുശ്ശേരി സ്വദേശിയായ യുവാവ് പോലീസ് പിടിയില്‍.

വാട്ടർ ടാങ്കിൽ മൂന്ന് പെൺകുട്ടികളുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, പിതാവ് കസ്റ്റഡിയിൽ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6