ജയിംസ് കാമറണിന്റെ വിസ്മയം അവതാർ 2 ആദ്യദിനം ഇന്ത്യയിൽ നിന്നും വാരിയത് 41 കോടി. ആദ്യ ദിന കലക്‌ഷനിൽ അവഞ്ചേഴ്സ് എൻഡ് ഗെയിമിന്റെ റെക്കോർഡ് തകർക്കാൻ അവതാറിനായില്ല. 53 കോടിയാണ് ആദ്യദിനം എൻഡ് ഗെയിം ഇന്ത്യയിൽ നിന്നും വാരിയത്.
‘അവതാർ– 2 ദ് വേ ഓഫ് വാട്ടർ’ കേരളത്തിലും ആദ്യ ദിനം ബോക്സ് ഓഫിസ് കുലുക്കി. 300 സ്ക്രീനുകളിലാണ് 3ഡി ചിത്രം പ്രദർശിപ്പിക്കുന്നത്. പല തിയറ്റർ ഉടമകളും 3 ആഴ്ച ചിത്രം പ്രദർശിപ്പിക്കാമെന്ന കരാറാണു നൽകിയിരിക്കുന്നതെന്നതിനാൽ അവതാർ ആവേശം ഡിസംബർ മുഴുവൻ നീളാനാണു സാധ്യത.
സൂപ്പർഹീറോ ഹോളിവുഡ് സിനിമകൾ യുവാക്കളെയാണ് ആകർഷിക്കുന്നതെങ്കിൽ അവതാറിന് സ്ത്രീകളും കുട്ടികളുമുൾപ്പെടെ കുടുംബപ്രേക്ഷകരെയാണ് നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. 13 വർഷം മുൻപ് അവതാർ സിനിമയുടെ ആദ്യഭാഗം കണ്ട കുട്ടികൾ ഇന്നു യുവാക്കളാണ്. സിനിമയുടെ ചരിത്രയാത്രയിൽ പങ്കാളികളാണ് അവരും. ഇന്ത്യയിൽ 3800 സ്ക്രീനുകളിലായി 14,000 ഷോയാണ് ഒരു ദിവസമുള്ളത്. ചിത്രം റിലീസ് ചെയ്യും മുൻപുതന്നെ ബുക്ക് മൈ ഷോ വഴി 20 കോടിയുടെ പ്രീ ബുക്കിങ് നേടിയിരുന്നു.
കേണൽ മൈൽ ക്വാർട്ടിച്ചിന്റെ നേതൃത്വത്തിലുള്ള പട്ടാളത്തെ പാൻഡോറയിൽനിന്നു തുരുത്തുന്നിടത്താണ് അവതാർ ആദ്യ ഭാഗം അവസാനിക്കുന്നത്. പിന്നീട് പതിറ്റാണ്ടുകൾക്കു ശേഷമുള്ള പാൻഡോറയുടെ കാഴ്ചകളിലൂടെയാണ് അവതാർ 2ന്റെ തുടക്കം. കേന്ദ്ര കഥാപാത്രങ്ങളായ ജാക്കും നേയ്ത്രിയും കുടുംബത്തെ സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടക്കാഴ്ചകളാണ് സിനിമ.
തിരക്കഥയെ കാര്യമായി ഗൗനിക്കാതെ ദൃശ്യങ്ങളിലാണ് സംവിധായകൻ അഭിരമിക്കുന്നതെന്നാണ് സിനിമ കണ്ടിറങ്ങിയ വിമർശകരുടെ വിലയിരുത്തൽ. ആദ്യ സിനിമ പോലെ ‘ഇമോഷനലി കണക്ട്’ ആയില്ല രണ്ടാം ഭാഗം എന്നും ചിലർ കരുതുന്നു. സിനിമയുടെ ദൈർഘ്യം 3 മണിക്കൂറിലേറെയുമാണ്. അവസാനത്തെ ഒരു മണിക്കൂർ മാത്രം മതി കൊടുത്ത കാശ് മുതലാണെന്ന് പ്രേക്ഷകരിലേറെയും പറയുന്നു. കാടകങ്ങളിലേക്കു പടർന്നു കയറിയ കൂറ്റൻമരങ്ങളുടെ ബലിഷ്ഠമായ ചില്ലകളായിരുന്നു ആദ്യ ഭാഗത്തിന്റെ കാഴ്ചകളെങ്കിൽ കടലാണ് രണ്ടാം ഭാഗത്തിൽ ഓളമുയർത്തുന്നത്.
കേരളത്തിൽ അവതാർ–2 കാണാൻ മികച്ച തിയറ്ററേത് എന്നതു സംബന്ധിച്ചും ചർച്ച നടക്കുകയാണ്. പലരും തിയറ്ററുകളുടെ നിലവാരം വിലയിരുത്തി സിനിമയ്ക്കു ശേഷം അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തതോടെ തിയറ്ററുകളുടെ ഗുണനിലവാരത്തിലെ അനൗദ്യോഗിക റേറ്റിങ്ങിനും അവതാർ വഴിതെളിച്ചു. ഐമാക്സ് തിയറ്ററുകളിലാണ് അവതാർ ഏറ്റവും മികച്ച ദൃശ്യാനുഭവം നൽകുന്നത്. കേരളത്തിൽ ഐമാക്സ് തിയറ്ററുകൾ തിരുവനന്തപുരം ലുലുവിലുണ്ടെങ്കിലും അവിടെ അവതാറിന്റെ ഷോ തുടങ്ങിയിട്ടില്ല. ചിത്രം കൂടുതൽ മികച്ച ദൃശ്യാനുഭവങ്ങളോടെ കാണാൻ കേരളത്തിനു പുറത്തെ ഐമാക്സ് തിയറ്ററുകളിൽ പോയ പ്രേക്ഷകരുമുണ്ട്.
അവതാർ ആദ്യഭാഗം നേടിയ ആഗോള കലക്‌ഷൻ 2.91 ബില്യൻ ഡോളറായിരുന്നു (ഏകദേശം 24,000 കോടി രൂപ). 2,000 കോടി രൂപയോളം ചെലവിട്ടു നിർമിച്ച രണ്ടാം ഭാഗം അതിലേറെ വാരുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ.
കേരളത്തിൽ പല സ്ക്രീനുകളിലും പതിവുള്ള 4നു പകരം 5 പ്രദർശനങ്ങൾ നടന്നു. പുലർച്ചെയും രാത്രി വൈകിയും നടന്ന പ്രദർശനങ്ങളെല്ലാം ഹൗസ് ഫുൾ! പല സ്ക്രീനുകളിലും ഫസ്റ്റ് ഷോയ്ക്കു ശേഷം രാത്രി 10നും 11നുമൊക്കെ പ്രദർശനം നടന്നു. ‘‘ഷോകളുടെ എണ്ണം കൂടുതലാണ്. വരുമാനത്തിലും റെക്കോർഡ് സാധ്യതയുണ്ട്. പ്രത്യേകിച്ച്, ക്രിസ്മസ് അവധിക്കാലം വരുന്നതിനാൽ’’– പ്രമുഖ തിയറ്റർ ശൃംഖല ഉടമയുടെ വാക്കുകൾ. ഡിസ്നിയാണു വിതരണക്കാർ.
അവതാർ 2 കാണുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോർട്ടുകൾ ; ഡോക്ടർമാർ പറയുന്നത്…
അവതാർ 2 സിനിമ കാണുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ പെദ്ദപുരം നഗരത്തിലാണ് സംഭവം. ലക്ഷ്മിറെഡ്ഡി ശ്രീനുവാണ് മരിച്ചത്. സിനിമയുടെ മധ്യത്തിൽ കുഴഞ്ഞു വീണ അദ്ദേഹം ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചതായി സ്ഥിരീകരിച്ചു. ഒരു പഠനമനുസരിച്ച് സമ്മർദ്ദകരമായ രംഗങ്ങളുള്ള സിനിമകൾ കാണുന്നത് ഹൃദയമിടിപ്പിന്റെ രീതിയിൽ മാറ്റങ്ങൾക്ക് കാരണമാകും.
‘ഹൃദയാഘാതം ഹൃദയസ്തംഭനത്തിനും രോഗിക്ക് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനും കാരണമാകാം. പ്രത്യേകിച്ച് ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പഞ്ചസാര, അമിത പുകവലി, പൊണ്ണത്തടി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഹൃദയാഘാതം ധമനികളിലെ തടസ്സം മൂലമാകാം. പിരിമുറുക്കം, ഈ സാഹചര്യത്തിൽ സംഭവിച്ചത് പോലെ ബിപി വർദ്ധന ഹൃദയ ധമനികൾ പൊട്ടിയിരിക്കാം. അത് പെട്ടെന്ന് ഹൃദയസ്തംഭനത്തിന് കാരണമാകും…’ – നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ കാർഡിയോളജി ഡയറക്ടറും എച്ച്ഒഡിയുമായ ഡോ.സഞ്ജീവ് ഗേര പറയുന്നു.
‘നിങ്ങൾക്ക് അപകടസാധ്യത ഘടകങ്ങൾ ലഭിക്കുമ്പോൾ, ഇവയെല്ലാം ഹൃദയധമനികളിലെ ചെറിയ തടസ്സങ്ങൾ വികസിപ്പിക്കുന്നതിന് കാരണമാകും. അത് സമ്മർദ്ദപൂരിതമായ സാഹചര്യങ്ങളിൽ പൊട്ടി ഹൃദയാഘാതം ഉണ്ടാക്കാം. ഹൃദയസ്തംഭനം ഹൃദയാഘാതം അല്ലെങ്കിൽ താളം തകരാറുകൾ മൂലമാകാം. കഠിനമായ സമ്മർദ്ദം, മാനസിക പിരിമുറുക്കം, ശാരീരിക സമ്മർദ്ദം എന്നിവ ഉണ്ടാകുമ്പോഴെല്ലാം അത് താളം തെറ്റിയേക്കാം. പെട്ടെന്നുള്ള ആർറിഥ്മിയ ഹൃദയാഘാതത്തിന് കാരണമാകും. കൊറോണറി ഡിസെക്ഷൻ എന്ന് വിളിക്കപ്പെടുന്ന ഒരു അവസ്ഥയുണ്ട്. അത് ഹൃദയാഘാതത്തിനും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനും മരണത്തിനും കാരണമാകും…’ – ഡോ.ഗേര കൂട്ടിച്ചേർത്തു.
ഒരു രോഗി പെട്ടെന്ന് മരിക്കുമ്പോൾ, അതിനുള്ള ഏറ്റവും സാധാരണമായ കാരണം സഡൻ കാർഡിയാക് ഡെത്താണ്. രോഗലക്ഷണങ്ങൾ കണ്ടു ഒരു മണിക്കൂറിനുള്ളിൽ സംഭവിക്കുന്ന മരണമാണ് പെട്ടെന്നുള്ള ഹൃദയാഘാതം. പെട്ടെന്നുള്ള മരണത്തിന്റെ മറ്റ് കാരണങ്ങൾ പൾമണറി എംബോളിസം, വലിയ ഇൻട്രാക്രീനിയൽ ബ്ലീഡ് അല്ലെങ്കിൽ ടോക്സിൻ എക്സ്പോഷർ എന്നിവയാണ് മറ്റൊരു കാരണം. ഏറ്റവും സാധ്യതയുള്ള കാരണം വെൻട്രിക്കുലാർ ടാക്കിക്കാർഡിയ / ഫൈബ്രിലേഷൻ ഉള്ള ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിക്കുന്നത്.
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് കടുത്ത സമ്മർദ്ദം കാരണം പെട്ടെന്ന് മരിക്കാം. കൊറോണറികളിലെ ശിലാഫലകം പൊട്ടുന്നത് മൂലമോ ആവേശം നിമിത്തം ഹൃദയാഘാതം ഉണ്ടാകുന്നത് മൂലമോ, ആവേശകരമായ മത്സരങ്ങളിലോ വൈകാരിക സാഹചര്യങ്ങളിലോ ഇത്തരം മരണങ്ങൾ സംഭവിക്കാറുണ്ട്. ഈ സിനിമ മരണത്തിന് കാരണമായിരിക്കാൻ സാധ്യതയില്ലെന്ന് ആസ്റ്റർ സിഎംഐ ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് – ഇന്റർവെൻഷണൽ കാർഡിയോളജി ഡോ. പ്രദീപ് കുമാർ ഡി പറയുന്നു.

No Comment.