Skip to content

chithrodayamflashnews.com

Asnap 1409

കമിതാക്കളുടെ മുറിയില്‍ ഇടിച്ചുകയറി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, ഭീഷണിപ്പെടുത്തി പണവും ഫോണുമായി കടന്നുകളഞ്ഞു, അറസ്റ്റ് ചെയ്യാനെത്തിയ വനിതാ പോലീസിന്റെ കൈവിരല്‍ തിരിച്ച്‌ ഒടിച്ചു, പ്രതി അറസ്റ്റില്‍

കസർകോട്: അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കൈവിരല്‍ തിരിച്ചു ഒടിച്ച്‌ ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

ഹൊസബെട്ടുവിലെ മൊയ്നുദ്ദീൻ സമായെയാണ് (33) ഇന്ന് പുലർച്ചെ മഞ്ചേശ്വരം പോലീസ് മംഗളൂരു കല്ലാപ്പു പച്ചക്കറി മാർക്കറ്റില്‍ വച്ച്‌ അറസ്റ്റ് ചെയ്തത്. കമിതാക്കളായ യുവതിയേയും യുവാവിനെയും ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകർത്തി പണം ചോദിച്ച്‌ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായ മൊയ്നുദ്ദീൻ സമാ.

ജനുവരി 14ന് ഉച്ചയ്ക്ക് 12 മണിക്ക് ഹൊസങ്കടിയിലാണ് കേസിനാസ്പദമായ സംഭവം. ഉള്ളാല്‍ താലൂക്കിലെ കൈരങ്കള സ്വദേശി മുഹമ്മദ് ഹനീഫ് (41), പെണ്‍ സുഹൃത്ത് ദക്ഷിണ കന്നഡ സ്വദേശിയായ മുപ്പതുകാരി എന്നിവരാണ് അക്രമണത്തിന് ഇരയായത്. ഇരുവരും ഒരുമിച്ചുണ്ടായിരുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ മൊയ്നുദ്ദീൻ ഉള്‍പ്പെടുന്ന സംഘം യുവാവിനേയും പെണ്‍സുഹൃത്തിനേയും ഒരുമിച്ചിരുത്തി നഗ്ന ഫോട്ടോകളും വീഡിയോകളും പകർത്തി. തുടർന്ന് രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 5,000 രൂപയും മൊബൈല്‍ ഫോണുമായി സംഘം കടന്നുകളയുകയായിരുന്നു. തുടർന്ന് യുവാവും യുവതിയും പോലീസില്‍ പരാതി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മംഗളൂരുവിലെത്തി. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വനിതാ സിവില്‍ പോലീസ് ഓഫിസറുടെ കൈവിരല്‍ ഒടിച്ച്‌ മൊയ്നുദ്ദീൻ സമാൻ രക്ഷപ്പെടുകയായിരുന്നു. കൂട്ടു പ്രതികളായ മഞ്ചേശ്വരം പിടാരര് മൂലയില്‍ ഹാരിസ് (40), ബഡാജെ കജൂർ മാലിയിലെ ടി.കെ. മുഹമ്മദ് ഫൈസർ (43) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

 

അവൻ ഇനി എൻ്റേതല്ലെന്ന് അറിയാം, എനിക്ക് സഹിക്കാൻ പറ്റുന്നില്ല’; ഹൈദരാബാദില്‍ പ്രണയനൈരാശ്യത്തിന് പിന്നാലെ യൂട്യൂബര്‍ ജീവനൊടുക്കി

പണവും സ്വർണവുമായി മുങ്ങിയ ‘ആതിര’; ഒടുവിൽ പോലീസ് വലയിൽ

 

ഐസിയുവില്‍ മന്ത്രിക്കൊപ്പം നഴ്‌സുമാരുടെ സെല്‍ഫി; വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്; നഴ്‌സുമാര്‍ക്കെതിരെ നടപടിക്ക് സാധ്യത

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6